Sunday, June 9, 2013

പ്രണയ ലിഖിതങ്ങൾ

പുതിയ വണ്ടിയുമായി അയാള് വീട്ടിലെത്തി.

ഭാര്യ ബ്യുടി പാരലറില് പോയിരിക്കുന്നു കുട്ടികളാണെങ്കിൽ ട്യുഷനും...

കിടപ്പുമുറിയില് മേശപുറത്ത്‌ ഒരെഴുത്ത്...അയാള് ആകാംക്ഷയോടെ വായിച്ചു.

നിന്നോട് പ്രണയം തുടങ്ങിയത് എന്നാണെന്ന് എന്നെനിക്കറിയില്ല. ഒന്നും മിണ്ടിയില്ലെങ്കിലും എന്നും കണ്ടാലെങ്കിലും മതി.
നിന്റെ മനോഹാര്യതയും സംഭാഷണത്തിലെ വശ്യതയും ചലനങ്ങളിലെ ദൈവീകതയും എന്നെ ഭ്രാന്തനാക്കുന്നു. നിന്റെ പാറുന്ന കേശങ്ങൾ എന്നെ വശീകരിക്കുന്നു.
ഈ ഒളിച്ചുകളിയെല്ലാം അവസാനിപ്പിച്ച്‌ എന്റെ കൂടെ പോരു.
എനിക്ക് നിന്റെ സ്നേഹം തരു ഞാൻ നിനക്ക് എന്റെ ജീവന തരാം. നീ എന്റെതായി മാറുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും വേഴാമ്പലിനെ പോലെ.
നിന്റെ മിസ്സ്‌ കോളിനായി ഞാൻ കാതോര്തിരിക്കുന്നു.

അയാളുടെ ചോര തിളച്ചുകൊണ്ട് പുറത്തേക്കു നടന്നു...

ഭാര്യ ബ്യുടി പാർലറില് നിന്ന് തിരിച്ചു വീട്ടിലേക്കു കയറുന്നു.

അവന് ആക്രോശിച്ചു ആരെ കാണിക്കാനാടി നിന്റെ ഒരുക്കം ?

അത്ഭുതത്തോടെ അവള് ചോദിച്ചു നിങ്ങള്ക്ക് എന്തുപറ്റി ?

അവന് എഴുത്ത് കാണിച്ചു ഇതിന്റെ അർഥം എന്താടി ?
മുന്നോട്ടാഞ്ഞു മുടിക്കു പിടിക്കാൻ തുടങ്ങി..

അത് നോക്കി കൊണ്ട് അവള് പറഞ്ഞു. ഹോ ഇതാണോ....മനുഷ്യാ ഇതെന്റെ കയ്യക്ഷരമല്ലേ?

ഇത് ഞാൻ എഴുതിയതാ പല ഓട്ടോറിക്ഷയുടെയും പുറകില് നോക്കി....

നമ്മുടെ പുതിയ ഓട്ടോ റിക്ഷയില് എഴുതാന്...

ch

കാത്തിരിപ്പ്‌

പാതി കൂമ്പിയ നീല മിഴികള ദൂരത്തേക്കു നീട്ടി അവൾ കാത്തിരുന്നു.
ബാല്ക്കണിയിലൂടെ വന്ന ഇളം കാറ്റ് അവളുടെ അലസമായി കിടന്നിരുന്ന കേശങ്ങളെ തെല്ലൊന്നു ചലിപ്പിച്ചു.മുഖത്തേക്ക് വന്നു ഇക്കിളി പെടുത്തിയ കാര്കൂന്തലിനിനെ മാടിയോതുകി.

കൈകളിലുണ്ടായിരുന്ന പുസ്തകം അറിഞ്ഞുകൊണ്ട് എന്നാല് അറിയതെതുപോലെ താഴെയിട്ടു. കസേരയിൽ നിന്നെഴുനേറ്റു. മാരുതന്റെ തലോടൽ വസ്ത്രങ്ങളില് തിരമാലകള് സൃഷ്ടിച്ചു.
കുനിഞ്ഞു നിന്ന് പുസ്തകമെടുത്തു വീണ്ടും പടിക്കലേക്കു കണ്ണോടിച്ചു. അവളുടെ മിഴികള വിടര്ന്നു, ദ്രുവ നക്ഷത്രം കണ്ണുകളില് തെളിഞ്ഞു.

അതാ അവന് വരുന്നു.. അവന് നാലുപാടും നോക്കി അവള് കാണാന് വേണ്ടി മാത്രം പതിയെ കൈകള വീശി. അവള് ബാല്ക്കണിയില് നിന്നും താഴേക്ക് ഓടിവന്നു വാതില തുറന്നു.

തെല്ലു പരിഭവത്തോടെ ചോദിച്ചു
സഞ്ജു അച്ഛനും അമ്മയും വീട്ടില് ഇല്ല വേഗം വരാന് ഞാന് പറഞ്ഞതല്ലേ എന്നിട്ടെന്തേ താമസിച്ചു ?

അവന് ഒരു കള്ളച്ചിരി ചിരിച്ചു.

വാ മുകളിലേക്ക് വാ.. അവനെ കൂട്ടികൊണ്ടുപോയി..

കതകടച്ചു മന്ധഹാസങ്ങള് പൊട്ടിച്ചിരികളായി എന്നാല് ആ ശബ്ദങ്ങള് മുറിക്കുള്ളില് നിന്ന് പുറത്തുകടക്കാതിരിക്കാന് അവര് ശ്രദ്ധിച്ചു.

എല്ലാം കഴിഞ്ഞു സഞ്ജു താഴേക്ക് ഇറങ്ങി വന്നു പിന്നാലെ അവളും.

വാതില് തുറന്നു കാലുകള് പിണച്ചു ഉമ്മറ പടി ചാരി അവളു നിന്നു അവനെ യാത്രയാക്കാൻ.

ഇനി എന്ന് വരും

അവന് പറഞ്ഞു 2 ദിവസം കഴിഞ്ഞ്.. സാഹചര്യം നോക്കി വിളിച്ചാല് മതി.

പെട്ടന്നാണ് ഒരു കാറ് വന്നു നിന്നത്
അയ്യോ അച്ഛന് അവളു വേവലാതിപെട്ടു

കാറില് നിന്നു ഇറങ്ങിയതും അവളുടെ അച്ഛന് സഞ്ജുവിനെ പിടികൂടി.
അവന് നിന്ന് വിയര്ത്തു.... എന്താടാ ഇവിടേ ?

കയ്യിലേക്ക് നോക്കി പുസ്തകങ്ങള്..

അവളുടെ അച്ഛന് അവന്റെ ചെവിക്കു പിടിച്ചു കൊണ്ട് പറഞ്ഞു.

എടാ കാന്താരി നിന്റെ ഒന്നാം ക്ലാസ്സിലെ പരീക്ഷ പോലെയല്ല ഇവള് ഡിഗ്രി ഫൈനലിയറാ പരീക്ഷക്ക്‌ നാല് ദിവസമേ ഉള്ളു. നിന്നോട് ഈ ബാലരമയും പൂമ്പാറ്റയും കൊണ്ട് ഇങ്ങിനെ ഇവളുടെ പടിപ്പു മുടക്കാന് ഇവിടേയ്ക്ക് വരരുതെന്ന് നുറു വട്ടം പറഞ്ഞിട്ടുണ്ട്.

ch

Wednesday, May 1, 2013

എസ് ഐ:-

പുതിയ എസ് ഐ ചര്ജെടുത്തു.... ആദ്യത്തെ പോസ്റ്റിങ്ങ്‌...നാട് നേരെയാക്കാൻ വേണ്ടി പോലീസയവന്.
മേലധികാരിയില് നിന്നും ടാര്ഗറ്റ് വന്നു ഇത്ര കേസ് പിടിക്കണം.

ആദ്യത്തെ കേസ്, സ്ത്രീ പീഡനം. പ്രതിയെ ശരിക്കും ഇടിച്ചു പിഴിഞ്ഞു. അടുത്തത് കൊലകേസ് അവരെയും പഞ്ഞിക്കിട്ടു.
മനുഷ്യാവകാശ പ്രവര്ത്തകരുടെ എതിര്പ്പ് കോടതിയുടെ ശാസന പ്രതികളെ ദേഹോപദ്രവം ചെയ്യരുത്.

അടുത്ത കേസ് രാഷ്ട്രിയ സംഘട്ടനം.... പ്രതികളെ അറെസ്റ്റ്‌ ചെയ്തു ലോകല് നേതാക്കളുടെ ഭീഷണി പോലീസ് സ്റ്റഷന് മാര്ച്ച്‌, പ്രതികളെ ഇറക്കി കൊണ്ടുപോവല്.

മണല് മാഫിയയെ അറെസ്റ്റ്‌ ചെയ്തു.... സ്ഥലം പഞ്ചായത്ത് പ്രസിഡണ്ട്‌ എം എല്ല് എ എന്നിവര് വന്നു കേസ് എടുപ്പിക്കാതെ ഇറക്കി കൊണ്ട് പോയി.

റിയല് എസ്റ്റേറ്റ്‌ അല്ലെങ്കില് ഭൂമാഫിയ, വയസായ ഒരു സ്ത്രിയുടെ സ്ഥാലം കയ്യേറി നാട്ടുകാരുടെ വഴി മുടക്കി... നടപടി എടുത്തു.... അപ്പോളതാ മേലധി കാരികളില് നിന്നും സമ്മര്ദം.

സ്പിരിറ്റ്‌ പിടിച്ചു കേസ് എടുക്കരുതെന്ന് വലിയ ഏമാനന്... പിന്നെ മന്ത്രിയുടെ അനുനയം, ശാസന... ഭീഷിണി. അതും വിട്ടു.

ഓവര് സ്പീഡിനു ബസ്സുകളെ പിടിച്ചു.... അപ്പോള് മറ്റൊരു മന്ത്രി ഇടപെട്ടു.... എല്ലാം അയാളുടെ ബിനാമി ബസ്സുകള്.

അടുത്തത് രണ്ടും കല്പ്പിചിറങ്ങി പണി പോയാല് പോട്ടെ.... ഇനി നാട് നേരെയക്കിയെ അടങ്ങു തൊപ്പി എടുത്തു വച്ച് മീശപിരിച്ചു വണ്ടിയില് കയറി...... ഒരു സ്ഥലത്ത് നിരത്തി.
.
.
.
റോഡിലൂടെ വരുന്ന എല്ലാ ബൈക്കിനും ഓടോക്കും കൈകാട്ടി... വിവിധ ചാര്ജുകല് കൊടുത്തു..തികഞ്ഞ സംതൃപ്തിയോടെ സ്ടഷനിലേക്ക് മടങ്ങി.
ch

ഷോര്ട്ട് ഫോം:-

ഇന്നത്തെ പോലെ ഇന്റെര്നെടോ മൊബൈൽ ഫോണോ ഇല്ലാത്ത കാലം. വിദേശത്തും പുറം നാട്ടിലും ജോലിയുള്ള ഭാര്തക്കന്മാരുടെ താമര ദള ലേഖനങ്ങൽക്കായി, നളദമയന്ധി കഥയിലെ ഹംസത്തെ പോലെ വന്നിരുന്ന പോസ്റ്റുമാനെ കാത്തിരിക്കാറുള്ള ഭാര്യമാരുടെ കാലം.

ഒരു ലോക്കൽ കാൾ ചെയ്യണമെങ്കിൽ പോസ്ടഫീസിൽ പോകണം. 5 കിലോമീറ്റെർ അപ്പുറത്ത് എസ ടി ഡി ബൂതുണ്ട്.

കോഴിക്കരാന് കോയ മകനെ ഇല്ലാത്ത കാശുണ്ടാക്കി കടം വാങ്ങി ഗള്ഫിലേക്ക് അയച്ചു. അവിടേ ആ മണലാരണ്യത്തിൽ നിന്ന് കാശുണ്ടാക്കി. നല്ല ജോലി നേടി.

നാട്ടില വന്നു പെണ്ണ് കണ്ടു നടന്നു അവസാനം ആമിനയെ കല്യാണം കഴിഞ്ഞു... തിരിച്ചു പോകുമ്പോൾ ഭാര്യ ഗര്ഭിണി. ഹൃദയം പറിച്ചുമാടറ്റുന്ന വേദനയോടെ അവൻ ഗള്ഫിലേക്ക് തിരിച്ചു പോയി.

പോകുമ്പോൾ മകൻ ഖാലിദ്‌, ഗള്ഫിലെ ഓഫീസിലെ ഫോണ്‍ നമ്പറ കോയക്ക് കൊടുത്തു. ആമിനയെ അഡ്മിറ്റ്‌ ചെയ്താലും പ്രവസിച്ചാലും ഫോണ്‍ ചെയ്യണമെന്നും, ഫോണിന്റെ തൊട്ടടുത്താണ് തൻ ഇരിക്കുന്നത് എന്നും പറഞ്ഞു മനസിലാക്കിച്ചാണ് പോയത്.

അഡ്മിറ്റ്‌ ചെയ്തപ്പോൾ കോയ ആ നമ്പർ എസ് ടി ഡി ബൂത്തിൽ കൊടുത്തു വിളിപ്പിച്ചു അഡ്മിറ്റു ചെയ്ത വിവരം പറഞ്ഞു. തന്റെ ഒരു മാസത്തെ കച്ചോടത്തിലെ കാശു പോയത് കണ്ടപ്പോൾ ആ പുരാതനനു സഹിച്ചില്ല.

ഇനി പ്രവസിച്ച വിവരം പറയുന്നതെങ്ങിനെ? കുറെ നേരം ചിന്തിച്ചു. അവസാനം വഴി കണ്ടു.

പ്രസവിച്ച വിവരം പറയാൻ വിളിച്ചു ഫോണിന്റെ മറു തലക്കൽ മകൻ...
കോയ ഉറക്കെ പറഞ്ഞു പറഞ്ഞു ഖാലീദേ... ആ പെ കു പെ.

ഇത് കേട്ട് കൂടെ ഉണ്ടായിരുന്ന ഖാലീദിന്റെ അളിയന ചോദിച്ചു എന്താണ് ഇങ്ങള് പറഞ്ഞത് എനിക്ക് മനസിലായില്ല.

ആനയ്ക്ക് മനസിലായില്ല അവനു മനസിലയികാനും ഇല്ലെങ്കി അവൻ എയുത്ത് എയിതി കോട്ടെ. എടാ അത് സോട്ട് ഫോമാണ്... ആമിന പെറ്റു കുട്ടി പെണ്‍കുട്ടി.... അതാണ് അതിന്റെ അർഥം.
ch

റൈഡ്:-

സെയില്സ് ടാക്സ്‌ ഓഫീസില്‍ റൈഡ് !!!
രണ്ടു പേര്‍ അറസ്റ്റില്‍.... ലക്ഷങ്ങളുടെ വെട്ടിപ്പ്.

സെയില്സ് ടാക്സ് കമ്മീഷണര്‍ മുതല്‍ പിയുന്‍ വരെയുള്ള ജീവനക്കാര്‍ രാഷ്ട്രിയ ഭേദമന്യേ ഒത്തുകൂടി....

ഈ സംഭവം തികച്ചും ജുപുക്‍സാവഹം സഖാവായ ഓഫീസര്‍ മൊഴിഞ്ഞു....
മറ്റൊരു ഓഫീസര്‍ നേതാവ് പറഞ്ഞു ഇത് സയില്സ് ടാക്സ് ജീവനക്കാരുടെ മാനം കെടുത്തിയ സംഗതി....

ഇതുപോലുള്ളവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നത് നാണക്കേട്‌. മിസ്സ് സെയില്സ് ടാക്സ് ഓഫീസ് മുത്തു മണികളോടെ മൊഴിഞ്ഞു.

അതിനാല്‍ എല്ലാവരും ഒരുമിച്ചു ഒരു തീരുമാനമെടുക്കണം....... കൂട്ടത്തില്‍ യോഗ്യന്‍ സഗൌരവം ആശയ പ്രക്യാപനത്തിനു മുഖവരയിട്ടു.

എന്താണ് അത് എന്ന ഭാവത്തില്‍ എല്ലാവരും കണ്ണില്‍ ചോദ്യചിന്നങ്ങളെന്തി ശ്വാസം അടക്കി കാതു കൂര്‍പ്പിച്ചിരുന്നു.

ഇനി നമ്മള്‍ ഈ ഓഫീസില്‍ വച്ച് കൈകൂലി വാങ്ങില്ല........ പുറത്തു വച്ച് മാത്രം.

എതിരില്ലാതെ...... ഒരു നീണ്ട കരഘോഷത്തോടെ ആ ബില്‍ പാസാക്കി.
ch

ഗുരുവയുരപ്പന്‍:-

കൃഷ്ണാ ഗുരുവായുരപ്പാ ഭക്ത വത്സലാ........ഗുരുവായൂരില്‍ ചെന്ന് ഉറക്കെ വിളിച്ചു.

എന്തിനാഡാ കിടന്നു അലറുന്നത് ? അവിടുന്ന് ഒരു ചോദ്യം.... നോക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ ഗുരുവയുരപ്പന്‍.

എന്താ നിന്റെ പ്രശനം ?
ഹേ ഒന്നുമില്ല ഉല്‍ത്സവമല്ലേ അതുകൊണ്ട് വന്നതാ...

മം... എന്താ പുറത്തു നല്ല തിരക്കാണല്ലോ...
അതെ അവിടേ ശോഭനയുടെ ഡാന്‍സ് നടക്കുന്നു സെലിബ്രടിയല്ലേ കാണാന്‍ കുറെ പേരുണ്ട് മേല്പത്തൂര്‍ ഓടിറ്റൊരിയതില്‍.

നീ കണ്ടോ??
മ്മം... കണ്ടു എന്തെ കണ്ടില്ലേ...
ഇല്ല കണ്ടില്ല...

പിന്നെ ഒരു കാര്യം പറയാനുണ്ട്‌......വയസയവരും കുട്ടികളെ എടുത്ത പലരും ക്വുവില്‍ നിന്ന് കഷ്ടപെടുന്നു
അറിയാം ഞാനെത് ചെയ്യാനാ.....അട്മിനിസ്ട്രടോരോട് പറഞ്ഞില്ലേ?

ഇല്ല... പറയണോ...?
പിന്നെ....അങ്ങേരെ തൊഴുതു അങ്ങേരു പ്രീതിപെട്ടാല്‍ കയറ്റി വിടും. ശോഭനയുടെ ഡാന്‍സ് കാണണമെന്നുണ്ട്‌ പക്ഷെ ഹെവിടുന്നു കാണാന്‍.. ഇവിടെന്നു പുറത്തേക്കു വിടില്ല.

ങേ ? ആര് ?? ശന്തികാര്‍ ??
ശാന്തികാര്‌ കുഴപ്പമില്ല.... ദേവസ്വം അട്മിനിസ്ട്രടരും സംഘവും....

ങാ... നീ പോയിക്കോ കുറച്ചു കഴിഞ്ഞാല്‍ ഞാന്‍ പുറത്തേക്കു വരും അപ്പോള്‍ കാണാം. അട്മിനിസ്ട്രടര്‍ വരുന്നു എന്നെ ഇവിടേ കണ്ടാല്‍ അയാള്‍ ചീത്ത പറയും.

ആത്മഗതം മൊഴിഞ്ഞു... കൃഷ്ണാ നിന്നെ നീ തന്നെ കാക്കണേ.!
ch

സഹായം:-

ബൈകില്‍ പലതും ആലോചിച്ചു സതീഷ് വളരെ വേഗം പോയികൊണ്ടിരിക്കുന്നു. ജയില്‍ എത്താറായി അവിടേ പോലീസ് ചെക്കിംഗ് ഉണ്ടാവാറുണ്ട്. ഹെല്‍മറ്റ് എടുത്തിട്ടില്ല. പക്ഷെ ഇന്ന് ഹര്‍ത്താലാണ് എന്ന കാര്യം ഒര്മാവന്നപ്പോള്‍ ആ ഭയം മാറി.

ജയില്‍ കഴിഞ്ഞു കുറച്ചു ദൂരം പോയി അപ്പോള്‍ രണ്ടു പേര്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാത്ത വിധം തിരക്കിട്ട് നടക്കുന്നു ലിഫ്റ്റ്‌ ചോദിച്ചു. പാവങ്ങള്‍ എന്തെങ്കിലും തിരക്ക് കാണും ഇന്നാണെങ്കില്‍ ഹര്ത്താല് കാരണം ബസ്‌ ഓട്ടോ ടാക്സി എന്നിവ ഒന്നും ഓടുന്നില്ല. രണ്ടു പേരെയും കയറ്റി ബൈക്ക് മുന്നോട്ടു നീങ്ങി.

കുറെ നേരത്തെ മൌനം അവരില്‍ ഒരാള്‍ തന്നെ തകര്‍ത്തു കൊണ്ട് ചോദിച്ചു ചേട്ടന്‍ എവിടേക്ക ?

വീട്ടിലേക്കു നാട്ടില്‍ അമ്മയെ കാണാന്‍ പോയിവരുന്നു. നിങ്ങള്‍ എന്ത് ചെയ്യുന്നു സതീഷ് തിരിച്ചു ചോദിച്ചു

ഞങ്ങള്‍ വെപ്പ് പണിക്കാരാണ് വീട്ടില്‍ പോകാന്‍ ഒരുങ്ങിയതാണ് ഹര്ത്താലിന്റെ കാര്യം ഓര്‍മവന്നില്ല. ചേട്ടന്‍ എന്ത് ചെയ്യുന്നു മറ്റെയാള്‍ ചോദിച്ചു

സതീഷ് കുറച്ചു ഗ്രവോടെ പറഞ്ഞു ഞാന്‍ ഒരു ജ്വല്ലറി നടത്തുന്നു, പുത്തന്‍ പള്ളിക്ക് സമീപം സുര്യ ഗായത്രി എന്നാണ് പേര്. അത്യാവശ്യം സ്ടോകും നിറയെ മോടല്സും ഉണ്ട്. നിങ്ങള്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ വേണമെങ്കില്‍ വന്നാല്‍ മതി ഡിസ്കൌഡു ഒക്കെ നോക്കി നല്ല രീതിയില്‍ ചെയ്തു തരാം.

അവര്‍ പറഞ്ഞു ഓ.... തീര്‍ച്ചയായും ഞങ്ങള്‍ ചേട്ടന്റെ ജ്വല്ലറിയില്‍ വരാം.

സതീഷ് ചോദിച്ചു ശരി നിങ്ങള്ക്ക് എവിടേക്ക പോണ്ടത്‌ ?

ഞങ്ങള്‍ക്ക് പോകേണ്ടത് തെക്കോട്ടാ

അത് പറയുമ്പോഴേക്കും ഒരു കെ എസ ആര്‍ ടി സി ബസ്‌ ആളെ കയറാന്‍ ബസ്‌ സ്ടാണ്ടിനു പുറത്തു നിന്ല്‍ക്കുന്നു.

അവര്‍ പറഞ്ഞു ശരി താങ്ക്സ് ചേട്ടാ ഞങ്ങള്‍ ഇതില്‍ പോകുന്നു.

പക്ഷെ അത് സുല്‍ത്താന്‍ ബത്തേരി ബസ്സാണ് സതീഷ് പറഞ്ഞു... അപ്പോഴേക്കും അവര്‍ ഓടി ബസ്സില്‍ കയറിയിരുന്നു..

പിറ്റേ ദിവസം രാവിലെ ചായ കുടിക്കുന്നതിനോടൊപ്പം ന്യൂസ്‌ പപ്പെരില്‍ ഊളിയിട്ടു. ഇന്നലെ താന്‍ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ട് വിട്ട ചെറുപ്പക്കാരുടെ ചിത്രം. നുസിന്റെ ഹെഡിംഗ് സ സൂക്ഷ്മം വായിച്ചു.....

നിരവധി ജ്വല്ലറി മോഷണം നടത്തിയ 2 പേര്‍ വിയ്യൂര്‍ ജയില്‍ ചാടി രക്ഷപെട്ടു.....

ഒരു ഇടി തീ പോലെ അവരുടെ വാക്കുകള്‍ സതീഷിന്റെ ചെവിയില്‍ വീണ്ടും മുഴങ്ങി

"തീര്‍ച്ചയായും ഞങ്ങള്‍ ചേട്ടന്റെ ജ്വല്ലറിയില്‍ വരാം"
ch

കള്ളന്‍:-

സേഫ് ഇരിക്കുന്ന മുറിയില്‍ നിന്നും പല ശബ്ദവും കേള്‍ക്കുന്നു. കള്ളന്‍ അകത്തുണ്ട് പേടിച്ചു വിറച്ചു ഫൌസിയ തൊട്ടടുത്ത്‌ കിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ ഉമ്മയെ ഉണര്‍ത്തി.

അവരോടു മെല്ലെ കാര്യം പറഞ്ഞു. അവര്‍ കണ്ണ് തുറിച്ചു ഭയത്തോട് കൂടെ നോക്കുന്നത് കണ്ടപ്പോള്‍ ഫൗസിയക്കു കൂടുതല്‍ പേടിയായി.

8 വയസുള്ള പെണ്‍കുട്ടിയും 3 വയസുള്ള ആണ്കുടിയും ഇതൊന്നും അറിയാതെ നല്ല ഉറക്കമാണ്.
വീട്ടില്‍ മറ്റാരുമില്ല.

നി എന്ത് ചെയ്യും? പോലിസിനെ വിളിച്ചാലോ? ഉമ്മ ചോദിച്ചു
പക്ഷെ ഫോണ്‍ ഇരിക്കുന്ന സ്ഥലം വരെ പോകാന്‍ പേടി...

അപ്പോള്‍ ഉമ്മ ഒരു ഉപായം പറഞ്ഞു.... ഉറക്കെ പറ ഉസ്മാനോടു ഇങ്ങോട്ട് വരാന്‍.

അത് ശരിയാണെന്ന് ഫൗസിയക്കും തോനി.... എന്നിട്ട് ഫൗസിയ ഉറക്കെ മുകളിലെ ഗോവണി പടിയിലേക്ക് എന്നോണം വിളിച്ചു പറഞ്ഞു

ഉസ്മാനിക്കാ ഇങ്ങോട്ട് തന്ഴ്ക്ക് ഒന്ന് വരീ...... അകത്തു ഒരു കള്ളന്‍ ഉണ്ട് എന്ന് തോനുണു.

ഇതും പറഞ്ഞു കള്ളന്‍ കയറിയ മുറിയിലേക്ക് ചെവിയോര്‍ത്തു.
പെട്ടെന്ന് അവിടെനിന്നു ശബ്ദം എല്ലാം നിലച്ചു....
കള്ളന്‍ പോകുന്ന ശബ്ദത്തിനായി ചെവിയോര്‍ത്തു.

ഈ സമയം കള്ളന്‍ വിളിച്ചു പറഞ്ഞു..............

ഒന്ന് പോടീ ഫൌസി അവിടുന്ന്..... ഉസ്മാന്‍ ഗള്‍ഫിലില്ലേ.
ch

Saturday, February 23, 2013

ലഡ്ഡു:-



കൂട്ടുകാര്‍ എല്ലാവരും കൂടി ചായക്കട കം ഹോട്ടലില്‍ വന്നു ഉച്ചതിരിഞ്ഞ സമയം. വലിയ തിരക്കൊന്നും ഇല്ല. ഉച്ചഭക്ഷണത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ അച്ഛന്‍ വീട്ടില്‍ പോകും പിന്നെ കുട്ടനാണു കാഷില്‍.

എല്ലാവരും കൂടി വന്നു ചുറ്റും നിന്ന് പല വര്‍ത്തമാനങ്ങളും പറയാന്‍ തുടങ്ങി. എല്ലാവരും ചായ കുടിച്ചു പൂരത്തിന്റെയും മറ്റും വിശേഷങ്ങള്‍ പറഞ്ഞു കാശ് കൊടുത്തു.
വേണ്ടന്നെ കുട്ടന്‍... പക്ഷെ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചു.

എന്നാല്‍ കാശില്ലാതെ എന്തെങ്കിലും എടുക്കാനമെന്നായി കുട്ടന്‍

അപ്പോഴാണ് കാഷ് മേശക്കു മുകളില്‍ കുപ്പികളില്‍ ലഡ്ഡു ഇരിക്കുന്നത് കണ്ടത്. എല്ലാവരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടി. ഓരോന് എടുത്തു പിന്നെയും വാചകമടി തുടര്‍ന്നു.

ലഡ്ഡു കഴിക്കുന്നതിനിടയില്‍ ഒരാള്‍ ഒരു കഷണം എടുത്തു കുട്ടനും കൊടുത്തു. സംസാരത്തിനിടയില്‍ കുട്ടന്‍ അത് പുറത്തേക്കു കളഞ്ഞു.

കൂട്ടുകാര്‍ അവസാനത്തെ കഷണം ലഡ്ഡു ഇറക്കുന്നതിനിടെ കുട്ടനോട് ചോദിച്ചു നീ എന്തിനാ അത് കളഞ്ഞത്.?

കുട്ടന്‍ പറഞ്ഞു ആ ലഡ്ഡുവിനു എന്റെ വയസു കാണും.
ch

പപ്പന്‍:-


പപ്പന്‍ ഒരു സംഭവം തന്നെയാണ്. 6 പാക്ക് മസിലും ഘനഗംഭീരന്‍ നോട്ടവും ചാടി ചാടിയുള്ള നടത്തവും എല്ലാം ചേര്‍ന്നുള്ള ഒരു അപാര അതി പൌരുഷം.

എല്ലാവര്ക്കും അവനെ പേടിയാണ്. സല്‍മാന്‍ഖാന്‍ എന്നാണ് അവനെ കൂട്ടുകാര്‍ വിളിക്കുന്നത്‌. ശത്രുക്കള്‍ പോലും അവനു മുമ്പില്‍ വരാന്‍ ധൈര്യം കാണിക്കില്ല. അഥവാ വന്നു പെട്ടാല്‍ പിന്നീടു അവര്‍ ഇഴഞ്ഞു നീങ്ങുന്നതും കണ്ടവര്‍ നിരവധിയാണ്.

എന്തായാലും ഈ യുവ കോമളനെ സമുധായതിലെ എല്ലാവരും ചേര്‍ന്ന് സ്വീകരണം കൊടുക്കാന്‍ തീരുമാനിച്ചു.
അങ്ങിനെ ആ സുദിനം വന്നെത്തി.... എല്ലാവരും ചേര്‍ന്ന് സ്വീകരണം കൊടുത്ത് NH നരികിലൂടെ നടന്നു റോഡ്‌ ക്രോസ് ചെയ്തു.

പപ്പനാണ് മുമ്പില്‍...... പെട്ടെന്ന് അതാ ഒരു പാണ്ടി ലോറി ചീറി പാഞ്ഞു വരുന്നു.....
എല്ലാവരും പപ്പനോട് മാറാന്‍ പറഞ്ഞു.... എന്നാല്‍ പപ്പന്‍ കണ്ണുരുട്ടി മസിലു പെരുപ്പിച്ചു ഡ്രൈവറെ രൂക്ഷമായി ഒന്ന് നോക്കി...

പിന്നീടു വണ്ടി നമ്പര്‍ ശ്രദ്ധിച്ചു TN 37 BQ 1275.

ബാക്കി എല്ലാവരും പുറകില്‍ നിന്നും തിരിച്ചു വരന്‍ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു..
പെട്ടന്നാണ് അത് സംഭവിച്ചത് ആ ലോറി പപ്പന്റെ മുകളിലൂടെ കയറി....

ടെക് എന്നൊരു ശബ്ദം മാത്രം എല്ലാവരും കേട്ടു. എല്ലാവരും ഓടി കൂടി
മലര്‍ന്നു.... വയറു പൊട്ടി.... വാ പൊളിച്ചു.... നാവ് പുറത്തിട്ടു കിടക്കുന്നു നമ്മുടെ പപ്പന്‍.
.
.
.
.
.
.
.
.

അങ്ങിനെ ആ നാട്ടിലെ പപ്പന്‍ എന്ന തവളയുടെ കഥ ഇതോടെ തീര്‍ന്നു

ഗുണ പാഠം:- ( മസ്സിലുണ്ടെന്നു കരുതി അഹങ്കരിക്കരുത് )
ch

സംഘടന:-



അനീതി കണ്ടാല്‍ എതിര്‍ക്കും, പ്രതികരിക്കും അത് ആരാണെങ്കിലും
അതിനു വേണ്ടി ഒരു സംഘടന രൂപീകരിച്ചു ജാതി മത ഭേദങ്ങള്‍ക്കതീതമായി.

എന്റെ സംഘടന ഒരു തെറ്റും ചെയ്യുന്നില്ല
പക്ഷെ എന്തുചെയ്യാം സംഘടനയിലെ ചിലര്‍ തെറ്റ് ചെയ്യുന്നു.
ആ ചിലര്‍ പ്രത്യക മതവിഭാഗങ്ങളില്‍ പെട്ടവര്‍
അവര്‍ക്കെതിരെ നടപടികള്‍.

അങ്ങിനെ മതത്തിന്റെ പേരില്‍ വിഭാഗീയത ഉടലെടുത്തു
പിന്നീടു സംഘടനയെ മതങ്ങള്‍ ചേര്‍ന്ന് ഭാഗിചെടുത്തു.

ഇപ്പോള്‍ സംഘടനയുടെ അധികാരത്തിനു വേണ്ടി മതങ്ങള്‍ തമ്മില്‍ തല്ലുന്നു.
മതത്തിന്റെ കയ്യിലെ കളി പാവവായി സംഘടന.
ch

തൃശൂര്‍ക്കാരന്

തൃശ്ശൂരില്‍, ഒരു പ്രോഗ്രാം അവതരിപ്പിച്ചു കഴിഞ്ഞു അവതാരകന്‍ എന്നോട് ചോദിച്ചു എങ്ങിനെ ഉണ്ടായിരുന്നു.
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറഞ്ഞു ഗംഭീരമായി...

തീരെ സന്തോഷവാനല്ലാതെ എന്നോട് വീണ്ടും പറഞ്ഞു ശരിയായില്ല അല്ലെ ??

അപ്പോഴാണ് തൃശൂര്‍ക്കാരന് അങ്ങിനെ പറഞ്ഞാല്‍ പോര എന്നാ കാര്യം ഓര്‍മവന്നത്

ഞാന്‍ പറഞ്ഞു.......
ഹെയ്... പൊരിച്ചു... തകര്‍ത്തു.... ചെതറി പൊളിച്ചു...

ഇത് പറഞ്ഞപ്പോള്‍, മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപോലെ നിന്‍ മുഖം എന്ന് കവി പാടിയത് ഞാന്‍ നേരിട്ട് കണ്ടു.
ch

നാടകോത്സവം:


രാത്രി 11 മണിയോടുകൂടി അന്തര്‍ ദേശിയ നാടകോത്സവത്തിന് സമാപനമായി. ഇന്ത്യന്‍ ടെമ്പെസ്റ്റ് എന്ന ഫ്രാന്‍സ് നാടകമായിരുന്നു അവസാനം. നാടകം കഴിഞ്ഞു ഞാനും രവിയെട്ടനും കുറച്ചു നേരം അവിടെ നിന്നു. തിരിച്ചു പോരാന്‍ നേരത്ത് ഒരു സുഹൃത്തിന്റെ വിളി.

വേഗം വാ നാടകം കഴിഞ്ഞിട്ടില്ല.... ഒരു ബംഗാളി നാടകം നടക്കാന്‍ പോകുന്നു.

എന്ത് ? സംഘാടക സമിതിക്കു തെറ്റ് പറ്റിയോ ? ഞങ്ങള്‍ പരസ്പരം ചോദിചു..

പക്ഷെ നാടകത്തിന്റെ ആചാര്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന അദ്ദേഹത്തിന്റെ വാക്കുകള്‍ അങ്ങിനെ തള്ളികളയാന്‍ തോനിയില്ല.

ഞങള്‍ ആ വേദിയിലെത്തി........ അപ്പോള്‍ കണ്ട കാഴ്ച...

നാടകത്തിന്റെ എല്ലാം തന്നിലാണ് നിലനില്‍ക്കുന്നത് എന്ന് ധരിച്ചു വച്ചിരിക്കുന്ന ആ മഹാനുഭാവന്‍ മാത്രം മുന്‍ നിരയില്‍ ഇരിക്കുന്നു.

സ്റ്റേജില്‍ കുറെ ബംഗാളികള്‍..

ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞു...
ചേട്ടാ... നാടകം എല്ലാം കഴിഞ്ഞു... ഇത് സ്റ്റേജ് പൊളിക്കാന്‍ വന്ന ബംഗാളികളാണ്.

അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പത്താമത്തെ ഒരു രസം മിന്നിമറയുന്നത് കണ്ടു.
ch

ജോല്‍ത്സ്യന്‍:-



ആണ്‍ മക്കളുണ്ടാവാന്‍ കൊതിച്ചു നടന്ന ദമ്പതികള്‍ക്ക് പതിനാറു പെണ്മക്കള്‍. ഭാര്യ വീണ്ടും ഗര്‍ഭിണി,
ആണോ പെണ്ണോ എന്നറിയാന്‍ ഇന്നത്തെപോലെ സൌകര്യങ്ങള്‍ ഇല്ലാതിരുന കാലം.
ഒരൊറ്റ വഴിയെ ഉള്ളു കണിയാന്‍.

അങ്ങിനെ ദേശത്തെ പ്രഗല്‍ഭനായ ജോല്‍ത്സ്യനെ വിളിച്ചു, പ്രശ്നം വെപ്പിച്ചു.

ജോല്‍ത്സ്യന്‍ പറഞ്ഞു ഇത് ആണ് തന്നെ..

പക്ഷെ പ്രസവിച്ചപ്പോള്‍ പെണ്‍കുഞ്ഞ്.

നേരെ നാടുവാഴിയുടെ അടുത്ത് പരാതി എത്തി. ദ്രിക്സാക്ഷികള്‍ എല്ലാവരും ജോല്‍ത്സ്യനെ കുറ്റം പറഞ്ഞു.

ജോല്‍ത്സ്യന്‍ തന്റെ നിരധപരധിത്വം തെളിയിക്കാന്‍ പരാതിക്കാരന്റെ വീട്ടിലേക്കു എല്ലാവരെയും കൊണ്ടുപോയി.
ജോല്‍ത്സ്യന്‍ പ്രശ്നം വച്ച ദിവസം തന്നെ ഒരു ഓല തയ്യാറാക്കി പരാതിക്കാരന്റെ ഉത്തരത്തില്‍ വച്ചിരുന്നു.

ഉത്തരത്തില്‍ നിന്നും ഓല എടുത്തു നാടുവാഴിക്ക് വായിക്കാന്‍ കൊടുത്തു അദ്ദേഹം ഉറക്കെ വായിച്ചു
.
.
.
.
.
പ്രശനത്തില്‍ ആണ്‍കുട്ടി കാണുന്നു പക്ഷെ ചിലപ്പോള്‍ പെണ്ണുമാകാം!!
ch

രണ്ടു രൂപ വലിയമ്മ:-



വിശേഷദിവസങ്ങളില്‍ മാത്രം വരാറുള്ള ലോഹിദാക്ഷന്റെ വലിയമ്മ വന്നു മച്ചാടുനിന്നു. തിരിച്ചു പോകുമ്പോള്‍ ലോഹിയെ വിളിച്ചു 2 രൂപ കൊടുതുകൊണ്ട് പറഞ്ഞു.

ഒരു സൈകിള്‍ വാടക്ക് എടുത്തു ആറങ്ങോട്ടുകര പോയി സിനിമ കണ്ടോ.
വയറു നിറച്ചു ഇറച്ചിയും പൊറോട്ടയും കഴിച്ചോ,
ബാക്കി കാശു കളയാതെ വീട്ടില്‍ അമ്മയുടെ കയ്യില്‍ കൊടുക്കണം ട്ടോ...

ബിരിയാണി:-



അബ്ദുവിന്‍റെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി. പഴയാതുപോലെയല്ല ഇപ്പോള്‍ അബ്ദുവിന് ഒരു തൊഴിലറിയാം ബിരിയാണി വെപ്പ്.
വീട്ടില്‍ വന്നപാടെ വീട്ടുകാര്‍ക്ക് ബിരിയാണി വെച്ചുകൊണ്ട് തെളിയിച്ചുകൊടുത്തു. അയല്‍വാസികള്‍ എല്ലാവരും പറഞ്ഞു ഇനി നീ ഈ പണി ചെയ്താല്‍ മതി. അങ്ങിനെ അടുത്തുള്ള ഹോട്ടലില്‍ ബിരിയാണി വക്കാന്‍ പോകും അത് മാത്രമാണ് അബ്ദുവിന്റെ ജോലി.

25 ദോശ ചിലവാവാതിരുന്ന ആ ഹോട്ടലില്‍ ബിരിയാണിക്ക് ഡിമാണ്ടായി. ദിവസങ്ങള്‍ക്കകം അബ്ദുവിന്റെ ബിരിയാണി നാട്ടില്‍ ഫൈമസായി. അപ്പോഴാണ് നാട്ടിലെ ഏറ്റവും സമ്പന്നനും പ്രമാണിയുമായ അഹമദ്ഹാജിയുടെ മകളുടെ കല്യാണം. ബിരിയാണി വെക്കാന്‍ അബ്ദുവിനെ തന്നെ ഏല്‍പ്പിക്കണം എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അഹമെദ് ഹാജിക്ക് അബ്ദുവിന്റെ ബിരിയാണി കഴിക്കാന്‍ കൊതിയായി. അബ്ദു ലിസ്റ്റ് തയ്യാറാക്കി കൊടുത്തു. ബിരിയാണി വക്കാന്‍ കല്യാണത്തിന് തലേ ഹാജിയുടെ ദിവസം വീട്ടിലെത്തി. അസിസ്റെന്റ്റ്മാരെ എല്ലാം ഏല്‍പ്പിച്ചു അത്യാവശ്യമായി അബ്ദു പോയി.

എന്നാലും ബിരിയാണി വെക്കാന്‍ അബ്ദുവില്ലാതെ എങ്ങിനെ?. പിറ്റേ ദിവസമായി അബ്ദുവിനെ കാണുന്നില്ല. അബ്ദുവിന്റെ ബിരിയാണി കഴിക്കാന്‍ കാത്തിരുന്നവര്‍ നിരാശരായി. അഹമദ് ഹാജി തളര്‍ന്നു വീണു. മകളും ഭാര്യയും ഓടി വന്നു. ചിലര്‍ അയാളുടെ 3 സെന്റ്‌ സ്ഥലത്തെ ഓലപുരയില്‍ ചെന്നു. പോലീസില്‍ പറഞ്ഞു അബ്ദുവിനെ കാണാനില്ല. പോലീസ് എത്തി. കല്യാണവീട്ടില്‍ കല്യാണപെണ്ണ് ഓടി പോയപോലുള്ള മൂകത. പോലീസ് ഹാജിയെ സമാധാനിപ്പിച്ചു. വീണുകിടക്കുന്ന ഹാജിയോടു പോലീസ് പറഞ്ഞു അയാള്‍ പോയാല്‍ പോട്ടെ ബിരിയാണി നമുക്ക് വേറെ ആളുകളെകൊണ്ട് വെപ്പിക്കാം.

ഹാജി പറഞ്ഞു ബിരിയാണി വെച്ചില്ലെങ്കിലും വേണ്ട അവനെ കണ്ടുപിടിച്ചു തന്നാല്‍ മതി അവന്‍ എന്റെ മോള്‍ക്ക്‌ കൊടുക്കാനിരുന്ന 500 പവനും കൊണ്ടാണ് മുങ്ങിയത്.

വീട്

കോഴിക്കൊടുനിന്നു മടക്കയാത്ര വഴിയോരത്തുള്ള വീടുകള്‍ കണ്ടു ഭാര്യ പറഞ്ഞു, നമുക്ക് നല്ല വീടുകള്‍ നോക്കാം ഇഷ്ടപെട്ട വീടുകള്‍ പറയണം.
എന്നോട് കുറെ വീടുകള്‍, അവയുടെ ബാല്‍ക്കണി മുറ്റം എന്നിവയെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. കുറെ കഴിഞ്ഞു എന്നോട് ചോദിച്ചു

എന്താ ഒരു വീടും ഇഷ്ടമായി എന്ന് പറയാത്തത് ?

അതാ ഒരു വീട് പണി നടക്കുന്നു

ഞാന്‍ പറഞ്ഞു അതാ ആ വീട് എനിക്കിഷ്ടമായി.....

അടുതെതിയപ്പോള്‍ അവള്‍ മുഖം ചുളിച്ചു ദേഷ്യത്തോടെ നോക്കി.... അവിടേ ഒരു ബോര്‍ഡ് എഴുതിവചിരുക്കുന്നു.
.
.
.
.
ജുമാ മസ്ജിദ് വെന്നിയുര്‍..